കൃഷ്ണാ .
ഞാന്‍നിന്നെ പ്രണയിച്ചിരുന്നെന്നു-
നീയറിഞ്ഞു. എന്നിട്ടും,
നൂറ്റവര്‍ക്ക് മുന്നില്‍,
നീയെന്റെ വിളിക്കായി കാത്തിരുന്നു.
വിളിച്ചില്ലായിരുന്നെങ്കില്‍,
എന്റെ പാതിവ്രത്യം,
മഹാഭാരതത്തിന് അപമാനമായ് തീര്‍ന്നേനേ.
പിന്നെ,
നീയെന്റെ പ്രതികാരത്തിന്റെ പെരുമ്പറയില്‍,
നിന്റെ കടക്കോലുകൊണ്ട്-
മുഴക്കിയത് മഹായുദ്ധത്തിന്റെ കാഹളമായിരുന്നു.
എനിക്കുവേണ്ടി നീയിത്രയും ചെയ്തു.
പഞ്ചവന്‍മാരോട് തോന്നാത്ത പ്രണയം നീ കണ്ടിരുന്നു
ഒരു തുണ്ട് തുണി,
നീ നൂറുചേല യായി തിരിച്ചു തന്നു.
എന്റെമനസ്സിന്റെ പ്രണയംനീയറിഞ്ഞിരുന്നു.
ധര്‍മ്മസംസ്ഥാപനത്തിനു-
നീയെന്റെ പ്രണയവും ജീവിതവും
അപഹരിചെങ്കിലും കൃഷ്ണാ
യാജ്ഞസേനിയാമെനിക്കു നിനക്കല്ലാതെ -
മറ്റാര്‍ക്ക്തുണതരാനാവും.